2015, ഡിസംബർ 7, തിങ്കളാഴ്‌ച

ഒരണ കടം വീട്ടാതെ പൊയ്മറഞ്ഞ എന്‍റെ മൊഹമ്മദുക്കാക്ക

       


      കുറെ വര്‍ഷങ്ങള്‍ക്കപ്പുറത്തെക്ക് , അതായത് ഒരു നാല്‍പ്പത്തഞ്ചു വര്‍ഷം പിന്നിലേക്ക്‌...........!
ദരിദ്രര്‍, എന്നാല്‍ പച്ചപ്പാവങ്ങളായ,സ്നേഹവും സൌഹൃദവുമുള്ള, വര്‍ഗ്ഗീയ ചിന്തയോ , മത വേര്‍
തിരിവോ കാണാത്ത, തെങ്ങും, മാവും, പ്ലാവും, കമുങ്ങും, കുളങ്ങളും, അരുവുവികളും കാടും മലയും നിറ
ഞ്ഞു പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാടായിരുന്ന, മനോഹര പ്രകൃതി സൌ ന്ദര്യവും, മനുഷ്യ ഹൃദയ സൗന്ദര്യവും ഒത്തിണങ്ങിയ പച്ചയായ മനുഷ്യര്‍ ജീവിച്ചിരുന്ന, ഞാന്‍ അനുഭവിച്ചറിഞ്ഞ ഒരു കാല ഘട്ടം.

പട്ടിണിക്കാരും, അര്‍ദ്ധ പട്ടിണിക്കാരും നിറഞ്ഞ സ്നേഹം കൊണ്ട് വയര്‍ വിശക്കാത്ത കാലം. പകലന്തിയോളം പട്ടിണിയിരുന്നു, സന്ധ്യാ വിളക്ക് തെളിയിക്കാന്‍ മണ്ണെണ്ണക്ക് വകയില്ലാത്ത രാത്രിപ്പട്ടിണിക്കുപോലും തീ പുകയാത്ത ചെറ്റകുടിലുകള്‍ . വൈകുന്നേരമായാല്‍ ഓലക്കൂരകള്‍ക്ക് മീതെ പുക ഉയരുന്നതു കാണാനൊക്കൂ. ചിലപ്പോള്‍ അപ്പോഴും അടുപ്പെരിയാത്ത എത്രയോ പാവപ്പെട്ട, ദരിദ്ര  കുടുംബങ്ങള്‍, എങ്ങും ...

അക്കാലത്ത് എന്‍റെ ഉപ്പയുടെ പെങ്ങള്‍, ആച്ചു അമ്മായി. എടക്കല്‍ ആച്ചു അമ്മായി..  എന്റെ കുട്ടിക്കാലത്ത് സ്നേഹം കൊണ്ടും, ആഹാരം തന്നും വയറും മനസ്സും കീശയും നിറക്കുന്ന എന്റെ ആച്ചു അമ്മായി. ഉപ്പയുടെ ഏതോ വകയിലെ പെങ്ങള്‍, ഉപ്പയുടെ ഉപ്പയെയോ ഉമ്മയെയോ ഞാന്‍ കണ്ടിട്ടില്ല.എന്റെ ഉമ്മക്കും അറിയില്ല. ഒരിക്കലും ഞാന്‍ ഉപ്പയോട് ചോദിച്ചതുമില്ല, വല്യുപ്പയെ കുറിച്ചും,വല്യുമ്മയെ കുറിച്ചും...

പുഴുക്കലരി പൊതിര്‍ത്തു  അരച്ച്  ചീനാ കല്ലില്‍ നെയ്യ്‌ പുരട്ടി ചുട്ടെടുക്കുന്ന  ഘനമുള്ള അരിപ്പത്തിരിയും , മുരിങ്ങ ഇല കറിയും കൂട്ടി തിന്നാന്‍, കയിലില്‍ നിന്നും ഉറ്റി വീഴാന്‍ മടിക്കുന്ന തേങ്ങ അരച്ച് വെക്കുന്ന കട്ടിയുള്ള നല്ല മീന്‍കറിയും, ചോറും തിന്നാന്‍...!, തിന്നു വിശപ്പ്‌ മാറ്റാന്‍  ഇടയ്ക്കിടെ ഞാന്‍ എന്റെ ആച്ചു അമ്മായിയുടെ അടുത്തെത്തും.

അവിടെ എത്തിയാല്‍ പിന്നെ ആരും എന്നെ തിരിച്ചു വിടില്ല. അമ്മായിയും, മുഹമ്മദ് ക്കാക്കയും തീരെ സമ്മതിക്കില്ല...അങ്ങിനെ ഒന്നോ രണ്ടോ ദിവസം താമസിപ്പിച്ച ശേഷം പലപ്പോഴും വല്യക്കാക്ക (ആച്ചു മ്മായിയുടെ മൂത്ത മകന്‍, എന്റെ പ്രിയ ഇക്കാക്ക)യുടെ കൂടെ അന്നത്തെ ഉച്ചയൂണും കഴിപ്പിച്ചു എന്‍റെ വീട്ടിലെക്കയക്കും. പോകുമ്പോള്‍ അമ്മായിയും മൊഹമ്മദ്ക്കാക്കയും ഗുരുക്കള്‍ ഇക്ക (ആച്ചു മ്മായിയുടെ പ്രിയ ഭർത്താവ്.മുഹമ്മദ് ക്കാക്കയുടെ ഉപ്പ.) യും ഉണ്ടെങ്കില്‍ ഇക്കാക്കായുടെയും ഓരോ അണകളും. ( അണ എന്ന് പറഞ്ഞാല്‍ അന്നത്തെ നാണയം.... (മുക്കാല്‍, അണ, നാലണ,എട്ടണ, ഉറുപ്പിക.എന്നിങ്ങനെയായിരുന്നു നാണയങ്ങള്‍ ഒരുറുപ്പികക്ക് പതിനാറു അണ. ഒരണക്ക് നാല് മുക്കാല്‍). ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി ഉണ്ട് കഴിയാന്‍ ഒന്നോ രണ്ടോ ഉറുപ്പിക ധാരാളം.അഞ്ചു ഉറുപ്പിക എന്നത് വലിയൊരു തുക തന്നെ ) തന്നു വയറും, മനസ്സും, കീശയും നിറച്ചേ ആച്ചു അമ്മായി എന്നെ വിടുകയുള്ളൂ.

എന്‍റെ ഉപ്പക്കു പറയത്തക്ക കുടുംബമൊന്നുമില്ല. ഞാന്‍ കണ്ടിട്ടില്ല ഉപ്പയുടെ ഉമ്മയെയും, ഉപ്പയെയും. ഒരു പാത്തു അമ്മായി. പിന്നെ എടക്കല്‍ അമ്മായിയും.ഈ അമ്മായിമാരും ഉപ്പയുടെ നേരെ പെങ്ങന്മാരായിരുന്നില്ല .പാത്തു അമ്മായിയോളം ഉപ്പയുമായി അടുത്ത ബന്ധക്കാരായിരുന്നി
ല്ല ആച്ചു അമ്മായി. എന്നാല്‍ ആച്ചു അമ്മായിക്ക് ഉപ്പയോടും, ഉമ്മയോടും എന്നോടുമുള്ള സ്നേഹം വിലമതിക്കാന്‍ കഴിയുന്നതല്ല. സ്നേഹത്തിന്‍റെ ആശ്രമാമായിരുന്നു എടക്കല്‍ വീടും ആച്ചു അമ്മായിയും. അവിടെയുള്ള ഇക്കാക്കമാരും.ആയിശ ഇത്താത്തയും, ബീരാനിക്കാക്കയും .

അങ്ങിനെ രണ്ടുദിവസം ആച്ചു അമ്മായിയുടെ സ്നേഹാലയമായ എടക്കല്‍ വീട്ടില്‍ താമസിച്ചു കീശയില്‍ കുറെ അണകളുമായി എന്നെ മുഹമ്മദിക്കയുടെ കൂടെ എന്‍റെ വീട്ടിലേക്കു അയക്കും. ഇത് ഒരു പതിവ് സംഭവം...ആച്ചു അമ്മായിയുടെ വീട്ടില്‍  താമസിക്കാന്‍ കൊണ്ട് പോയാല്‍ എപ്പോഴും ഇങ്ങിനെ തന്നെ.... എടക്കല്‍ വീട്ടില്‍ നിന്നും ഇക്കാക്കയുടെ ജോലിസ്ഥലമായ തെരുവത്തെക്ക്  എത്താന്‍ ഒരു കിലോമീറ്റര്‍ നടക്കണം. ഇക്കാക്കയുടെ പണിസ്ഥലം. തെരുവത്തെ മാമുക്കോയക്കന്റെ മസാല പ്പീടികയിലെ (പലചരക്കു കട)   ഇവിടെയാണ്‌ എന്‍റെ വീടും.

ഇക്ക നടന്നു ജോലിസ്ഥലമായ മസാല പീടികയില്‍ എത്തും  വരെ വഴിനീളെ  പരിചയക്കാരായി
രിക്കും  ഇക്കാക്ക്. വഴിയരികിലെ വീടുകളില്‍ നിന്നും ഇക്കാക്കയെ കാണുന്നവര്‍ ഇക്കാക്കയെ വിളിക്കും.. ഒരു സ്നേഹാന്വേഷണം. ചിലര്‍ എന്തെങ്കിലും .സഹായത്തിനായിരിക്കും.ഒരണ
യോ,നാലണയോ...അങ്ങിനെ. ഇക്ക കൊടുക്കുകയും ചെയ്യും.ഇതൊരു പതിവ്.

ഇക്കാക്കയുടെ കയ്യും പിടിച്ച്  നടന്നു നീങ്ങുമ്പോള്‍. ഒരു പ്രായമായ സ്ത്രീ.
'മോഹമ്മദേ..ഒന്ന് നിക്ക്... മോനെ ..
എന്താ മാളു അമ്മെ..സുഖാണോ? ഇക്കാക്കയുടെ ചോദ്യം.
മാളു അമ്മ ഉമ്മറത്തുനിന്നും ഇറങ്ങി വന്നു.
'മോഹമ്മദേ,, ഒരു നാലണ വേണം മോനെ..അത്യാവശ്യായിട്ട മോനെ..
മാളു അമ്മയുടെ ചോദ്യം തീരും മുമ്പെ ഇക്കാക്ക കീശയില്‍ തപ്പി.
ഇക്കാക്കയുടെ കീശയില്‍ മൂന്നണ മാത്രേ ഉള്ളൂ.. അപ്പോള്‍ ഇക്കാക്ക എന്‍റെ നേരെ തിരിഞ്ഞു,
മോനെ..ഒരണ ഇക്കാക്കക്ക് താ. മോന് ഇക്കാക്ക തരാം..എന്ന് പറഞ്ഞു എന്നോട് ഒരണ കടം വാങ്ങി ഇക്കാക്ക മാളു അമ്മക്ക് നാലണ തികച്ചു  കൊടുത്തു..
മാളു അമ്മക്ക് സന്തോഷമായി, നാലണയും കയ്യില്‍പിടിച്ച്, കൈ നെഞ്ചോട്‌ ചേര്‍ത്ത് കൃഷ്ണാ, ഗുരുവായൂരപ്പാ,..എന്ന് വിളിച്ചു പ്രാര്‍ത്തിച്ചു കൊണ്ട്‌ മാളു അമ്മ മടങ്ങുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു....
ഇക്കാക്ക എന്‍റെ കൈയും പിടിച്ചു തിരക്കിട്ട് നടന്നു..പിന്നെ ഇക്കാക്ക ഒന്നും സംസാരിച്ചില്ല.
ഇക്കാക്കയുറെ മനസ്സ് നിറയെ മാളു അമ്മയുടെ പ്രാര്‍ത്ഥനയും, ആരൂപവും ആയിരിക്കാം..
അന്നെന്റെ ആ ഇളം മനസ്സിലും മാളു അമ്മയുടെ ആ ദയനീയ മുഖവും, ഇക്കാക്ക എന്ന ആ വലിയ മനസ്സിനെയും എന്നെ വല്ലാതെ സ്വാധീനിച്ചു എന്ന് പറയാം..

ഇതിനു ശേഷം ഒരുപാടു അണകള്‍ ഇക്കാക്ക എനിക്ക് തന്നു. അപ്പോഴൊക്കെയും എനിക്ക് തരാനുള്ള അണ ഇക്കാക്ക എനിക്ക് തന്നില്ല. തന്ന അണകള്‍ ഒന്നും ഇക്കാക്ക വാങ്ങിയ കടത്തിലേക്ക് പോയില്ല.അത് വേറെ. .കടം വേറെ എന്ന  നിലപാടായിരുന്നു എന്റേത്. പക്ഷെ ആ
കടം വീട്ടാന്‍ എന്‍റെ ഇക്കാക്കക്ക് കഴിഞ്ഞില്ല...അതിന്നു മുമ്പെ ഇക്കാക്കക്ക് ഈ ലോകത്തോട്  യാത്ര പറയേണ്ടിവന്നു....... 
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി...എങ്കിലും മനസ്സിലെ മങ്ങാത്ത മുഖങ്ങള്‍ക്ക് ഇന്നും  അതേ സ്നേഹത്തിളക്കം ...
           ചെകുത്താനും, ചേട്ടയും..ഭീകരവും, ഭയാനകവുമായ
                               ദിന രാത്രങ്ങള്‍ 
                                                                   തുടരുന്നു അടുത്തതില്‍





2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ഓര്‍മ്മയില്‍ എന്‍റെ ലോകം ...

                 

എന്തെ ഇപ്പോള്‍ ഇങ്ങിനെ ഒരു പരിപ്പുകറിയുടെയും, ഉണക്ക അയില പൊരിച്ചതിന്റെയും രുചിയും,മണവും  മനസ്സില്‍ നിറഞ്ഞു നാവില്‍ വെള്ളമൂറിയത് ? അതെ.. എന്റെ ഉമ്മയുടെ കൈപുണ്യം തെളിയുന്ന വിഭവങ്ങളിലെ ഒരു പ്രധാന ഇനം കറി. കാലം ഏറെ കഴിഞ്ഞിട്ടും, നാവിൽ തങി നിൽക്കുന്ന ആ രുചിക്കു എന്റെ ഭൂതകാല ചരിത്ര സ്മരണയുടെ ആസ്വാദനാ രുചിയുമുണ്ടെന്നതു തന്നെ.

                  എന്‍റെ പ്രദേശം ധാരാളം മല്‍സ്യം ലഭിക്കുമായിരുന്ന സ്ഥലമായിരുന്നു. അന്ന്  മത്സ്യ വള്ളങൾ വന്നണഞ്ഞിരുന്നത് ഇവിടെയായിരുന്നു. നേരം പുലരുന്നതോടെ കടപ്പുറവും, ബസാറും മല്‍സ്യം കൊണ്ട് നിറയും. തിരക്ക് പിടിച്ച ഒരു മല്‍സ്യ വിപണിയായിരുന്നു ഇവിടം
( ഈ വിവരണങ്ങള്‍ കൂടുതല്‍..ഇവിടെ ക്ലിക്ക് ചെയ്യൂ)

              എന്നാല്‍ മഴ നിലത്ത് വീഴുന്നതോടെ സ്ഥിതി  ആകെ മാറും. പച്ച മല്‍സ്യം കാണാന്‍ പോലും ഉണ്ടാകില്ല. ആരും മഴക്കാലത്ത് കടലില്‍ വള്ളമിറക്കി മീന്‍ പിടിക്കാന്‍ പോകാറില്ല.   യന്ത്ര ബോട്ടുകൾ അക്കാലത്ത് ഇല്ലായിരുന്നു. മഴ നിലത്തു വീണാൽ പിന്നെ ആശ്രയം ഉണക്ക മത്സ്യമാണ്.അയില, മത്തി. മുള്ളന്‍, സ്രാവ്,ഏട്ട,മാന്തല്‍.. എന്നിങ്ങിനെ പലതരം ഉണക്ക മല്‍സ്യങ്ങള്‍!!..ഏതാണ്ട് മാങ്ങ ക്കാലം അവസാനിച്ചു വരുന്ന ഘട്ടം. എങ്കിലും ചെനച്ച (മാങ്ങയുടെ പുളിപ്പ് വിട്ടു പഴുപ്പിലേക്ക് കടക്കുന്ന അവസ്ഥയിലുള്ള. അതായത് മധുരമുള്ള പച്ച മാങ്ങ) എളോര്‍ മാങ്ങയും കപ്പായി മാങ്ങയും അല്മാസിന്റെ (അല്മാസ് എന്ന പച്ചക്കറി ക്കട) പച്ചക്കറി കടയില്‍ ലഭിക്കും.

            രണ്ടു നേരം വെച്ച് വിളമ്പി തിന്നു സുഖിച്ചു വാഴുന്ന ഒരു കാല മായിരുന്നില്ല അത്. പകല്‍ സമയങ്ങളില്‍ മിക്കവാറും കപ്പ പുഴുങ്ങിയതും, ചമ്മന്തിയോ, പഴങ്കറിയുന്ടെങ്കില്‍ അതോ പിന്നെ സ്വല്പം പഴംകഞ്ഞിയുമോക്കെയായി സ്നേഹത്തിന്റെയും, ഭക്ഷണത്തിന്റെയും, ബന്ധങ്ങളുടെ ഊഷ്മളതയും,.എല്ലാം നാം കേരളീയര്‍ അനുഭവിച്ചറിഞ്ഞ  മനുഷ്യ ഗുണമുള്ള വേർ തിരിവ് ഇല്ലാത്ത പ്രകൃതിയും, മനുഷ്യരും ഇഴകിച്ചേർന്നു  ജീവിച്ച മനുഷ്യരുടെ കാലഘട്ടം.
(അത് ദൈവത്തിന്റെ സ്വന്തം നാടുതന്നെയായിരുന്നു.'മനുഷ്യ' രെകണ്ട്, ചെകുത്താന്‍മാര്‍ വിട്ടു നിന്ന കാലം. അത് ഇന്നു ചെകുത്താന്മാരെ കണ്ട് മനുഷ്യർ വിട്ടു നിൽക്കുന്ന കാലം)

              മല്‍സ്യ മില്ലാത്ത മഴക്കാലങ്ങളില്‍ ഉമ്മയുടെ മെനുവില്‍ പ്രധാനി, പരിപ്പ് കറിയും (തേങ്ങ അരച്ച് പരിപ്പ് വേവിച്ചു അതില്‍ ഇട്ടു പച്ചമുളകും, വേപ്പിലയും ചേര്‍ത്ത് ഉടച്ചു എടുക്കുന്നത്. ഇതില്‍ ഇനിയും എന്തൊക്കെയാണ് ചേരുവ എന്ന് ഉമ്മക്കെ അറിയൂ.. പെങ്ങന്മാര്‍ക്കൊന്നും അത് കിട്ടിയില്ല)ഇങ്ങിനെ ഉടച്ചെടുത്ത പരിപ്പുകറിയും, ഉണക്ക അയില പൊരിച്ചതും. ഉപ്പയുടെ ഏറ്റവും ഇഷ്ട വിഭവമായിരുന്നു.ഇടയ്ക്കു ഉണക്ക അയില തേങ  അരച്ച് മാങ്ങാ ചീളും ചേര്‍ത്ത് മറ്റു പല കൂട്ട് സാധനങ്ങളും ചേര്‍ത്ത് നന്നായി കടുകില്‍ വറുവിട്ട് വേപ്പില ഉരിഞ്ഞ്ട്ട കറിയും, ഉണക്ക മുള്ളന്‍ പൊരിച്ചതും..ഈ കറികള്‍ ഉള്ളപ്പോള്‍ ചോറ് തീറ്റയില്‍ ഉപ്പ നിയന്ത്രണം വിടും.

              മഴക്കാലത്തെ രാത്രി ഊണിനുള്ള കറികൂട്ടുകളില്‍ എനിക്കായി ഉമ്മ ഉണ്ടാക്കുന്ന സ്പെഷ്യ
ല്‍ ഒരിനം ഉള്ളിക്കറി. മാങ്ങാക്കാലം കഴിഞ്ഞാല്‍. കടുമാങ്ങ പുളിങ്കറിക്ക് പകരമായി ഉമ്മ ഉണ്ടാക്കുന്നത്‌. ഇത് ഉപ്പക്കു താല്പര്യമില്ല. എന്നാല്‍ കടുമാങ്ങക്കറിയോ, ഉള്ളിക്കറിയോ ഇല്ലാതെ വന്നാല്‍ ഞാന്‍ വഴക്കടിക്കും.അതിനാല്‍ ഉമ്മ അതുണ്ടാക്കിയിരിക്കും.

              നിലത്തോടു ചേര്‍ന്ന് കല്ലുവെച്ചു മണ്ണ് തേച്ചു ഉണ്ടാക്കിയ അടുപ്പിന്നരികില്‍ തന്നെ ഉപ്പക്കു
 ഉമ്മ വിളമ്പിക്കൊടുക്കുന്ന ചോറും കറിയും എത്രത്തോളം രുചി ആസ്വദിച്ചും, അനുഭവിച്ചും ആണെന്നോ ഉപ്പ കഴിക്കാറ്..ഉണക്ക അയിലക്കറിയെങ്കില്‍ കയിലില്‍ കോരി നുണഞ്ഞു 'ഞൊട്ട' യിട്ട് രുചി അനുഭവിക്കുന്ന ഉപ്പ., കറി ഉണക്ക അയിലയെങ്കില്‍ പൊരിക്കുന്നത് (വറുക്കുന്നത്) ഉണക്ക മുള്ളന്‍ ആയിരിക്കും!. കലവും അടുത്തുവെച്ചു ഉമ്മ, ഉപ്പയുടെ പ്ലേറ്റില്‍ ചോറ് തീരുന്നതിനനുസരിച്ചു കോരിയിട്ടു കൊടുക്കും. അപ്പോഴും ഇടയ്ക്കു ഉപ്പയുടെ കണ്ണ് ചോറ്റും കലത്തി ലേക്കായിരിക്കും. കലത്തില്‍ ഉമ്മക്കും വലിയുമ്മാക്കും ,എളാമാക്കുമൊക്കെ ചോറ് ഉണ്ടോ എന്നാണ്  ആ നോട്ടം) അതൊക്കെയും തിന്നു കൈവിരലുകള്‍ ഊമ്പി കഞ്ഞി വെള്ളവും കുടിച്ചു ഉപ്പ എംബക്ക മിടുമ്പോള്‍ ഉമ്മയുടെ മുഖം വല്ലാതങ്ങു തെളിയും..(ഉപ്പ വൈകിയെത്തുന്നതിനാല്‍ എനിക്ക് നേരത്തെ ഭക്ഷണം തരും. അപൂര്‍വ്വമായെ ഉപ്പയുടെ കൂടെയിരുന്നു ആഹാരം കഴിക്കാന്‍ കഴിഞ്ഞുള്ളു.. എങ്കിലും ഉപ്പ ആഹാരം കഴിക്കുന്നതും, ഉമ്മ വിളംബിക്കൊടുക്കുന്നതും നോക്കി അടക്കള വാതില്‍പ്പടിയില്‍ ഞാന്‍ ഇരിക്കാറുണ്ട്.

           ഉപ്പ ചോറ് തിന്നു കൈ കഴുകുംബോഴേക്കും  ഉമ്മ കുലായി (വരാന്ത) അടിച്ചു വാരി പായ വിരിച്ചു തരും. അതിനു ശേഷം ഉമ്മയും, വല്യുംമയും,എളാമയും ചോറ് തിന്നും. ചൂട് കാലങ്ങളില്‍ തറവാട്ടിലെ  കുലായിലാണ് ഞാനും ഉപ്പയും കിടക്കാറു . ചിലപ്പോഴൊക്കെ എളാപ്പയും(ഉമ്മയുടെ അനിയത്തി ഭര്‍ത്താവ്) ഉണ്ടാകും. അയല്‍പക്കത്തുള്ള കുഞ്ഞാതുക്കയും,ഉണ്ടാകും.  വിശേഷങ്ങളും , കഥകളും പറഞ്ഞു രസിച്ചുള്ള ആ രാവുകള്‍....ഹൃദ്യവും, രസകരവുമായിരുന്നു.

     ഒറ്റപ്പെട്ട പ്രദേശം പോലെ ഞങ്ങള്‍ ആറു വീട്ടുകാര്‍ മാത്രമാണ് ആ ചെറിയ പ്രദേശത്തുള്ളത്. ഓരോ വീടും നില്‍ക്കുന്നത് വിശാലമായ തെങിൻ പറംബിടങളിലാണ്. ജന്മിമാർ ( സ്ഥല ഉടമകള്‍ ) അവരുടെ തെങിൻ പറംബുകൾ നോക്കി നടത്താൻ എന്ന നിലയിൽ കുടിയാന്മാരായി, (വീട്-കുടിൽ കെട്ടി താമസിക്കാൻ സൌജന്യമായി നൽകുന്ന സമ്പ്രദായം,) കുടിയാൻ - ജന്മി സമ്പ്രദായം അങിനെയാണ് ഉണ്ടായത്. ഞങൾ കാരായ്മക്കാരായിരുന്നു. ജന്മിക്കു കരം കൊടുത്തുകൊണ്ട് വീട് വെക്കാൻ സ്ഥലം വാങുന്ന സമ്പ്രദായം ( കാരായ്മക്കാർ)   രണ്ടും മൂന്നു ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള തെങിൻ തോപ്പുകൾ. ഒറ്റപ്പെട്ട വീടുകൾ. വീടുകൾ ഏറേയും ഓല കൊണ്ടുള്ള കുടിലുകൾ ആയിരിക്കും.  അതില്‍ കുഞ്ഞാതുക്കയുടെയും, വളപ്പില്‍ ഇക്കയുടെയും, ആയിഷ കുട്ടിതാത്തയുടെയും വീടുകളാണ് ഞങ്ങളോട് ഏറ്റവും അടുത്തുള്ളത്.

      ഞങ്ങളെ വട്ടത്തെക്കുള്ള ( പ്രദേശത്തെക്കുള്ള)  അവസാന ചൂട്ടു വെളിച്ചം വളരെ ദൂരെനിന്നും കാണാം. രാത്രി വൈകി ബസാറില്‍ നിന്നും ജോലികഴിഞ്ഞു അവസാന ബസ്സില്‍ വന്നിറങ്ങുന്ന വളപ്പില്‍ ഇക്കയുടെതായിരിക്കും ആ ചൂട്ടു വെളിച്ചം. ഇക്കയും ഞങ്ങളുടെ വീട്ടു വഴിയിലൂടെ വരും. ഉപ്പയും എല്ലാം വളപ്പില്‍ ഇക്കയുടെ വരവും പ്രതീക്ഷിച്ചായിരിക്കും കിടത്തം. എന്തെങ്കിലും വിഷയം എടുത്തിടാന്‍.

      ആന്ധ്രാ,  തായ് ലാന്‍ഡ്‌ അരിയുടെ വരവും, വിലയും, പിന്നെ കച്ചവടക്കാരെ കുറിച്ചും, വലിയങ്ങാടിയിലെ അറിമുതലാളിമാരെ കുറിച്ചുമൊക്കെ യായിരിക്കും ചര്‍ച്ച.ചര്‍ച്ചയില്‍ മിക്കവാറും വലിയങ്ങാടി വരുന്നത്, വളപ്പില്‍ ഇക്കയും,ഉപ്പയും, എളാപ്പയും അവരുടെ ജോലി എല്ലാം വലിയങ്ങാടിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതുകൊണ്ട് തന്നെ.

          ഇങ്ങിനെ ചര്ചിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മയുടെ വക ഓരോ കട്ടനും, ചിലപ്പോഴൊക്കെ അവില്‍ കുഴച്ചതുമൊക്കെ കിട്ടുമ്പോള്‍ ചര്‍ച്ച പലപ്പോഴും സുബ്ഹി വരെയൊക്കെ അങ്ങ് നീണ്ടുപോകും.ജോലി കഴിഞ്ഞു കുളിചിട്ടുപോലുമില്ലാത്ത വളപ്പില്‍ ഇക്ക അതെല്ലാം മറന്നു ഉപ്പയുടെ "ലക്ച്ചറി"ല്‍ മുഴുകിയിരിക്കുമ്പോള്‍ വേലിക്കപ്പുറത്തു നിന്നും പാത്തുതാതയുടെ വിളി ഉയരും.വളപ്പില്‍ ഇക്കയുടെ പ്രിയ സഹധര്‍മ്മിണിയാണ് പാത്തുതാത്ത. ഇക്ക എത്തി കുളിച്ചു ചോറ് തിന്നാലെ പാതുത്താതയും ചോറ് തിന്നുകയുള്ളൂ. വിളി അസഹ്യമാകുമ്പോള്‍ ‍ വളപ്പില്‍ ഇക്ക ചൂട്ടു മിന്നിച്ച് കുടിയിലേക്ക് യാത്രയാകും.അതോടെ എല്ലാവരും ഉറക്കത്തിലേക്ക് തിരിയും.

          ഉമ്മറ  വാതില്‍ പോലും കൊട്ടി അടക്കാതെ അകത്ത് സ്ത്രീകളും, പുറത്തു പുരുഷന്മാരും ഭയമില്ലാതെ കിടന്നുറങ്ങിയകാലം.മിക്കവാറും എല്ലാ വീട്ടുകാരും ഉഷ്ണ സമയങ്ങളില്‍ ഇങ്ങിനെ തന്നെയായിരുന്നു. വല്ല പുതിയാപ്പിളമാരുടെ അറയിലും ഫാന്‍ ഉണ്ടായിരിക്കാം. എന്കിലും പ്രകൃതിയുടെ സുഖസുന്ദര ശീതളിമയില്‍ നിര്‍ഭയമായി സുന്ദരമായി കിടന്നുറങ്ങിയ കാല ഘട്ടം. ദാരിദ്ര്യവും, പട്ടിണിയും ഇന്നില്ലെങ്കിലും പകരം നഷ്ടപ്പെട്ടത് വിലപ്പെട്ട പലതുമാണ്.ഓര്‍ക്കുമ്പോള്‍ തിരിച്ചു പോകാന്‍ കൊതിച്ചുപോകുന്ന കാലഘട്ടം...

        പരിപ്പ് കറിയുടെയും ഉണക്ക മീന്‍ പൊരിച്ചതിന്റെയും ഉമ്മയുടെ കൈപുണ്യ മുള്ള കറിവേപ്പില മണമുള്ള ഉള്ളിക്കറിയുടെയും പപ്പടത്തിന്റെയും ലോകത്തേക്ക് ഇനിയൊരിക്കലും എനിക്ക് ചെന്നെത്താനാവില്ലാലോ.....ആശിച്ചു പോകുന്നു.. ഒരുപാട്. ഉപ്പയും, ഉമ്മയും, ആ കഷ്ടപ്പാടും നിറഞ്ഞ...... ഒരു ജീവിതം...